Saturday, March 9, 2024

തെരഞ്ഞെടുപ്പും രാഷ്ട്രീയവും കേരളത്തിൽ- ഒരു പ്രവാസി ചിന്ത

 

 

ണ്ട് വിരുദ്ധപാർട്ടികൾ മത്സരിച്ചിരുന്ന നാടാണ് കേരളം. കോൺഗ്രസും കമ്യൂണിസ്റ്റും. തെരഞ്ഞെടുപ്പ് എന്നത് എളുപ്പമായിരുന്നു. ആശയപരമായ വ്യത്യാസങ്ങൾ പാർട്ടികളെ നിർവചിച്ചിരുന്നതിനാൽ, വോട്ടർമാർക്ക് ഒരു ധാരണയുണ്ടായിരുന്നു ആരെ പിന്തുണയ്ക്കണമെന്ന്. ആശയങ്ങൾക്കാണ് പ്രാധാന്യം, വ്യക്തികൾക്കല്ല എന്നാണ് ജനാധിപത്യപ്രമാണം. ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ തെരഞ്ഞെടുത്ത ഇടവുമാണ് കേരളം. ജനാധിപത്യത്തിന്റെ ഉൾവശങ്ങളെ കണ്ടറിഞ്ഞവരും മൂല്യങ്ങളെ ആഴത്തിൽ മനസ്സിലാക്കിയവരും എന്ന വിശേഷണം മലയാളിക്ക് കിട്ടിയിട്ടുമുണ്ട്.

എന്നാൽ, ഒരു മറുനാട്ടുകാരൻ കേരളത്തിലെ ഇന്നത്തെ തെരഞ്ഞെടുപ്പ് എങ്ങനെ കാണുന്നു എന്നതിൽ സ്വഭാവത്തെപ്പറ്റി മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ സന്നിവേശിക്കപ്പെടുന്നുണ്ട്. പൗരബോധത്തിന്റെ സൃഷ്ടിയാണ് തെരഞ്ഞെടുപ്പ് എന്നത് മാറിപ്പോയിട്ടുണ്ട്. അധികാരത്തിൽ സ്വജനങ്ങളെ എങ്ങനെ എത്തിക്കാം എന്നതിന്റെ ഉപാധിയാണ് തെരഞ്ഞെടുപ്പ് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ആശയങ്ങളുടെ ജനായത്തപരമായ സംഘർഷം എന്ന നില വിട്ട് ഒരു വലിയ സ്പോർട്സ് ഇവന്റിൽ പങ്കുചേരുന്ന മാനസികനിലപാടുമായാണ് പലരും മൽസരത്തിൽ പങ്കു ചേരുന്നത്. വിട്ടു പോകാത്ത ഫ്യൂഡലിസ്റ്റ് ചിന്താഗതികളും വിധേയത്വം പ്രമാണമാക്കിയ സമൂഹശീലങ്ങളും രാജാവിനെ ആര് എങ്ങനെ തെരഞ്ഞെടുക്കണം എന്ന രീതിയിലേക്ക് പോകുന്ന വാതാവരണം സൃഷ്ടിയ്ക്കുന്നു. അധികാരം ആർക്ക് കൊടുക്കണം എന്നതിനെച്ചൊല്ലിയുള്ള കയ്യാങ്കളിയാണ് തെരഞ്ഞെടുപ്പ് എന്ന് കരുതുന്നവരുമുണ്ട്.

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഇന്ന് എന്തുവ്യത്യാസം എന്നുചോദിച്ചാൽ കൃത്യമായി ഉത്തരമില്ല. ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒറ്റ രാത്രികൊണ്ട് ചാടിക്കളിച്ച് മാറാവുന്ന രണ്ട് ഇടങ്ങൾ എന്നേ പുറമേ നിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് തോന്നൂ. ഈ ചാടിക്കളിയിൽ മതവും ജാതിയും പ്രധാനപ്പെട്ടതാണ്.

രാഷ്ട്രീയത്തിൽ ഉൽക്കടമായ വികാരങ്ങൾ സമർപ്പിക്കപ്പെടേണ്ടതാണ് എന്നൊരു ധാരണ പൊതുവേ ഇന്ത്യക്കാർക്കിടയിലുണ്ട്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ആദർശസമ്പൂർത്തിക്ക് വേണ്ടിയുള്ളതല്ലെന്നും പുരാണപ്രോക്തമായ വൈരനിര്യാതനബുദ്ധി പ്രകടിപ്പിക്കേണ്ട അവസരങ്ങളാണ് രാഷ്ട്രീയ സംഘർഷങ്ങൾ എന്നും, ചോരയൊഴുക്കിയാണ് രാഷ്ട്രീയ സിദ്ധാന്തങ്ങളും വിചാരധാരകളും മേൽക്കൈ നേടേണ്ടതെന്നും ധരിച്ചുവശായ ജനതയാണ് കേരളത്തിലേത്. രാഷ്ട്രീയ പ്രബുദ്ധതക്ക് പേരുകേട്ടതെങ്കിലും വികലമായ ഒരു തലമാണത്. കൊലപാതകത്തിനുപയോഗിക്കുന്നത് ഇപ്പൊഴും വാളുകളും വെട്ടു കത്തികളുമാണ്. ആരോമൽ ചേകവരുടേയും അരിങ്ങോടരുടേയും ഉണ്ണിയാർച്ചയുടേയും കാലഘട്ടത്തിൽ നിന്ന് ഏറെ പുരോഗമിച്ചിട്ടില്ല എന്ന് സ്വയം ഘോഷിക്കുന്ന സമൂഹം. തോക്ക് എന്നത് എളുപ്പം കൈകാര്യം ചെയ്യാവുന്നതും കൊലപാതകിയെ പെട്ടെന്ന് തിരിച്ചറിയാതെയിരിക്കാൻ സഹായകമാകുന്നതാണെന്നും ഒക്കെ കേരള സമൂഹം അറിഞ്ഞിട്ടില്ല ഇതുവരെ.

ആശയങ്ങളുടെ ജനായത്തപരമായ സംഘർഷം എന്ന നില വിട്ട് ഒരു വലിയ സ്പോർട്സ് ഇവന്റിൽ പങ്കുചേരുന്ന മാനസികനിലപാടുമായാണ് പലരും മത്സരത്തിൽ പങ്കു ചേരുന്നത്.

കൊലപാതകങ്ങൾ വെറും മരണമായിട്ടല്ല നമ്മൾ അറിയേണ്ടത്, ചോരയൊഴുക്കി തുണ്ടം തുണ്ടമായിക്കിടക്കുന്ന മനുഷ്യശരീരം കണ്ട് അതിന്റെ കരാളത വ്യക്തമായി മനസ്സിൽ പതിപ്പിച്ചെങ്കിലേ വിജയത്തിന്റെ ലഹരിക്ക് സമ്പൂർത്തി ലഭ്യമാവൂ എന്ന് വിശ്വസിക്കുന്ന ജനതയാണ് നമ്മുടേത്. ജനപ്രിയ സിനിമയിലെ നായികയ്ക്കും അധികാരസ്വരൂപങ്ങളെ വെല്ലുവിളിക്കേണ്ടി വരുമ്പോൾ കാളീരൂപം കൈവരിച്ച് ""ഉന്നൈ കൊന്ന് ഉൻ രക്തത്തെക്കുടിച്ച് ഓങ്കാരനടനമാടുവേൻ'' എന്ന് പ്രഖ്യാപിക്കാൻ അവസരം കൊടുത്ത് അത് ആസ്വദിക്കുന്നവരാണ് മലയാളികൾ.

ഒരു പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് ചാടുക എന്നത് മറ്റ് രാജ്യങ്ങളിൽ അപൂർവമായേ കാണാറുള്ളു. അങ്ങനെ ചെയ്യുന്ന ഒരു വ്യക്തിയെ അവസരവാദിയായി മുദ്ര കുത്തി ജനസമ്മതി നഷ്ടപ്പെടുത്തുന്നതാകയാൽ അത്തരം സംഭവങ്ങൾ വിരളമാണ്. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി വിട്ട് ഡെമോക്രാറ്റ് പാർട്ടിയിലേക്ക് ഓടിക്കയറുന്നത് ഒട്ടും നടക്കാത്ത കാര്യമാണ്. യൂറോപ്പിൽ പല രാജ്യങ്ങളിലും പല പാർട്ടികൾ മത്സരിക്കാനെത്തുമെങ്കിലും ആശയങ്ങളിൽ മുറുകെ പിടിയ്ക്കുന്നവർ ആയതുകൊണ്ട് കൂടുവിട്ട് കൂട് മാറുന്നത് (ഇന്ത്യയിൽ കൂറ് വിട്ട് കൂറ് മാറുന്നു എന്ന് തിരുത്തേണ്ടിയിരിക്കുന്നു) വിരളമാണ്. കേരള രാഷ്ട്രീയത്തിലെ ചാഞ്ചാട്ടങ്ങളും കൂറുമാറലുകളും നിലപാടുകളിലെ തകിടം മറിയലുകളും മറ്റൊരു രാജ്യക്കാരൻ വിശ്വസിക്കുകയില്ല, അത്ര മാത്രം വിചിത്രമാണത്.

സ്ഥാനാർഥികൾ പ്രതിഷ്ഠിക്കപ്പെടുന്നത് ഓരോ നിയോജകമണ്ഡലത്തിലേയും ജാതി/മത പരിസ്ഥിതികൾ കണ്ടറിഞ്ഞാണ്. മതമേതായാലും വോട്ട് കിട്ടിയാൽ മതി എന്ന ആലോചനയിൽ വർഗീയത ഇല്ലാതാകുകയല്ലെ വാസ്തവത്തിൽ?

വിമോചനസമരക്കാലത്തെ നിലപാടുകളും ഗ്രൂപ്പുകളും എത്ര മാറി മറിഞ്ഞിരിക്കുന്നു എന്നത് നിരീക്ഷിച്ചാൽ അവിശ്വസനീയതയുടെ കാതൽ പിടികിട്ടും. അന്ന് കമ്യൂണിസ്റ്റ് പാർട്ടിയും മതമേലദ്ധ്യക്ഷന്മാരും എവിടെ നിലയുറപ്പിച്ചിരുന്നു എന്നതും ഇന്ന് അവർ എവിടെയാണ് എന്നതും ചതുരംഗത്തിലെ നീക്കങ്ങളെക്കാൾ വിചിത്രവും രസാവഹവും കൗതുകകരവും ആണ്. നിലപാടുകൾ എന്തിന് എന്ന ചോദ്യം ഇവിടെ സംഗതമാകുന്നു. ആദർശം എന്നത് ആർക്കും ആവശ്യമില്ല എന്നത്ഇന്ത്യൻ രാഷ്ട്രീയ സ്വഭാവങ്ങളുമായി പരിചയപ്പെടാൻ ശ്രമിക്കുന്നവർ ആദ്യം പഠിക്കുന്ന വിസ്മയകരമായ പാഠമാണ്.

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഇന്ന് എന്തുവ്യത്യാസം എന്നുചോദിച്ചാൽ കൃത്യമായി ഉത്തരമില്ല. ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒറ്റ രാത്രികൊണ്ട് ചാടിക്കളിച്ച് മാറാവുന്ന രണ്ട് ഇടങ്ങൾ എന്നേ പുറമേ നിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് തോന്നൂ. ഈ ചാടിക്കളിയിൽ മതവും ജാതിയും പ്രധാനപ്പെട്ടതാണ്.

ക്രിസ്ത്യാനിയുടെ വോട്ടുകൾ ആർക്കൊക്കെ, മുസ്ലീമിന്റെ വോട്ടുകൾ ആർക്കൊക്കെ എന്നത് ഇന്ന് നിർണായകമാണ്. അതിനുവേണ്ടി രണ്ട് കൂട്ടരും കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. മുൻ എസ്.എഫ്.ഐ നേതാവിനെ അടക്കം പിന്തുണയ്ക്കാൻ ബി.ജെ.പി തയാറാകുന്നുണ്ട്. ഈഴവരുടേയും നായന്മാരുടെയും ദളിതരുടേയും വോട്ട് എങ്ങനെ നേടിയെടുക്കാം എന്നതിനു ചില ധാരണകളും പ്ലാനുകളുമുണ്ട് എല്ലാ ഗ്രൂപ്പുകൾക്കും. സ്ഥാനാർഥികൾ പ്രതിഷ്ഠിക്കപ്പെടുന്നത് ഓരോ നിയോജകമണ്ഡലത്തിലേയും ജാതി/മത പരിസ്ഥിതികൾ കണ്ടറിഞ്ഞാണ്. മതമേതായാലും വോട്ട് കിട്ടിയാൽ മതി എന്ന ആലോചനയിൽ വർഗീയത ഇല്ലാതാകുകയല്ലെ വാസ്തവത്തിൽ? പുറത്തു നിന്ന് നോക്കുന്ന ഒരാൾ ഇങ്ങനെ ചിന്തിച്ചു കൂട്ടിയെങ്കിൽ അത്ഭുതപ്പെടാനില്ല. പക്ഷേ വർഗീയതയെക്കുറിച്ച് മലയാളിയ്ക്ക് സ്വന്തം നിർവചനങ്ങളുണ്ട്. അമേരിക്കയിലേയോ മ്യാന്മറിലേയോ വർഗീയതയെക്കുറിച്ച് ആശങ്കാകുലനാകുന്ന മലയാളി തന്നെ ഇത്.

സ്ഥാനാർഥിനിർണയം യുക്തിക്ക് നിരക്കാത്ത അടിസ്ഥാനങ്ങളുള്ളതാണെന്ന് പല പാർട്ടികളും വിശദമാക്കുന്നുണ്ട്. ഒരേ പാർട്ടിയിലുള്ളവർ അതേ പാർട്ടിക്കെതിരെ പോസ്റ്റർ പതിക്കുക മാത്രമല്ല തെരുവിലിറങ്ങി മുദ്രാവാക്യം വിളിയ്ക്കുക എന്നതൊക്കെ വിചിത്രമായി അനുഭവപ്പെടുന്നത് നാട്ടിനു പുറത്തുള്ളവർക്ക് മാത്രമാണ്.

ആരാണ് മത്സരിക്കേണ്ടത് എന്നത് ആർക്കാണ് അതിനു കഴിവ്, ആരാണ് ജനസേവനത്തിന്തയറാകുന്നത് എന്നതിനെ ആധാരമാക്കേണ്ട സുപ്രധാന കാര്യമാണെന്ന് മറ്റ് ജനാധിപത്യരാജ്യങ്ങളിലെ പൗരർ വിശ്വസിച്ചെങ്കിൽ കേരളത്തിൽ അങ്ങനെ വേണമെന്ന് നിർബ്ബന്ധമില്ല. വോട്ടർമാർ വിവേകശാലികളാണെന്നും വ്യതിരിക്തബോധം ഉള്ളവരാണെന്നും ഉള്ള പൊതുബോധം പ്രചലിതമായ സമൂഹങ്ങളാണ് അവർക്കനുയോജ്യരായ നേതാക്കൾ ഭരണകൂടത്തിൽ ഉൾപ്പെടണമെന്ന് ആഗ്രഹിക്കുന്നത്. എന്നാൽ വാളയാറിലെ പെൺകുട്ടികളുടെ അമ്മയെ സ്ഥാനാർഥിയായി അവതരിപ്പിക്കുന്നതുപോലുള്ള തന്ത്രനിഷ്ക്കർഷകൾ ഭരണകൂട നിർവഹണപ്രാപ്തിയുള്ളവരെ തെരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയായിക്കാണാൻ ഇന്ത്യക്ക് പുറത്തുള്ളവർക്ക് സാധിക്കുന്നതേ അല്ല. സ്ഥാനാർഥിനിർണയം എന്നത് യുക്തിക്ക് നിരക്കാത്ത അടിസ്ഥാനങ്ങളുള്ളതാണെന്ന് പല പാർട്ടികളും അറിഞ്ഞോ അറിയാതെയോ വിശദമാക്കുന്നുണ്ട്.

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകിയ സി.പി.എം തീരുമാനത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനം

ഇതു സംബന്ധിച്ച് ഒരേ പാർട്ടിയിലുള്ളവർ അതേ പാർട്ടിക്കെതിരെ പോസ്റ്റർ പതിക്കുക മാത്രമല്ല തെരുവിലിറങ്ങി മുദ്രാവാക്യം വിളിയ്ക്കുക എന്നതൊക്കെ വിചിത്രമായി അനുഭവപ്പെടുന്നത് നാട്ടിനു പുറത്തുള്ളവർക്ക് മാത്രമാണ്. അമേരിക്കയിൽ റിപബ്ലിക്കൻ പാർട്ടിയിൽ ട്രംപിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുള്ളവർ അത് തുറന്ന് പറഞ്ഞപ്പോൾ പാർട്ടിയുടെ അഗാധമായ വീഴ്ചയോ പാർട്ടിയുടെ അന്ത്യത്തിലേക്കുള്ള വഴിയോ ആയാണ് നിരീക്ഷിക്കപ്പെട്ടത്. കേരളത്തിലാവട്ടെ സ്വന്തം പാർട്ടിയുടെ വിശ്വാസ്യയോഗ്യതയെ പരസ്യമായി തെരുവിൽ വെല്ലുവിളിയ്ക്കുക എന്നത് മറ്റ് ജനാധിപത്യരാജ്യങ്ങളിലെ പൗരർക്ക് അംഗീകരിക്കാനാവാത്ത അവസ്ഥാവിശേഷമാണ്.

പാർട്ടി സീറ്റ് നൽകുക എന്നത് യുക്താനുസാരിയായിട്ടല്ല എന്നത് നേതൃനിരയിലുള്ള അംഗങ്ങൾക്കും ഉള്ള തോന്നലാണ്. സീറ്റ് കിട്ടിയില്ലെങ്കിൽ ഉടൻ പാർട്ടി വിട്ട് എതിർ പാർട്ടിയിൽ ചേരാൻ ഒരു വിഷമവുമില്ല. ആദർശത്തിന്റെ പേരിലല്ല പാർട്ടിയിൽ അംഗമായിരുന്നത് എന്നത് പരസ്യമായി അംഗീകരിക്കുന്നത് നാട്ടുകാർക്ക് ഒരു പ്രശ്നമേ അല്ല എന്നത് വിസ്മയാവഹമായി മാത്രമേ മറ്റ് രാജ്യങ്ങളിലെ ജനാധിപത്യരീതികൾ പരിചിതമാക്കിയ മറുനാടൻ മലയാളിയ്ക്ക് തോന്നുകയുള്ളു.

രാഷ്ട്രീയം എന്നത് തെരുവിൽ സംഘട്ടനത്തിലൂടെ കളിച്ചു തീർക്കേണ്ട ഒന്നാണെന്ന ചിന്ത ഭക്തിയിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു ജനത സ്വാംശീകരിച്ചിരിക്കുന്നതിൽ ചരിത്രപരമായ കാരണങ്ങൾ കണ്ടെത്തിയേക്കാം. രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾച്ചേർന്ന സമൂഹം കേരളത്തിൽ വേരോടിയത് ഇത്തരം പ്രാക്തന ചിന്തകൾ വിട്ടുപിരിയാതെ അടിമനസ്സിൽ അട്ടിയടുക്കപ്പെട്ടതുകൊണ്ടാണ്.

ചില സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് എന്നത് പരസ്യമായി സമ്മതിയ്ക്കുകയാണിവർ. മറുപാർട്ടിയിൽ ചേർന്നില്ലെങ്കിൽ സ്വതന്ത്രമായി മത്സരിക്കും, തലമുണ്ഡനം ചെയ്യുക മുതലായ നാടകീയമായ പ്രതിഷേധമുറകൾ പ്രദർശിതമാക്കും, കബളിക്കപ്പെടുകയാണെന്ന് സമ്മതിദാനാവകാശമുള്ളവർ ധരിക്കുന്നുമില്ല. സീറ്റ് നിർണയം എന്നത് ഏതു ഗ്രൂപ്പ് /പാർട്ടിയുമായി ബാന്ധവത്തിൽ ഏർപ്പെടുന്നു, ജാതി/മതസ്വാധീനങ്ങൾക്ക് എത്രമാത്രം വശംവദരാകേണ്ടിവരുന്നു ഇതൊക്കെ അനുസരിച്ചായതുകൊണ്ട് മുതിർന്ന നേതാക്കൾക്കൊ മന്ത്രിമാർക്കോ പോലും സീറ്റ് നിഷേധിക്കപ്പെടുന്നു എന്നത് ജനാധിപത്യമുറയിലെ പുതിയ നിയമങ്ങളാണ്.

തെരഞ്ഞെടുപ്പ് എന്നത് ദ്വന്ദയുദ്ധത്തിനു സമമാണെന്നും മത്സരവും ജയവും എതിരാളിയെ വധിക്കുന്നതിനു സമമാണെന്നും ധരിച്ചു വശാകുന്നുണ്ട് ഇന്ത്യയിലെ പൗരർ. രാഷ്ട്രീയം എന്നത് തെരുവിൽ സംഘട്ടനത്തിലൂടെ കളിച്ചു തീർക്കേണ്ട ഒന്നാണെന്ന ചിന്ത ഭക്തിയിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു ജനത സ്വാംശീകരിച്ചിരിക്കുന്നതിൽ ചരിത്രപരമായ കാരണങ്ങൾ കണ്ടെത്തിയേക്കാം. രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾച്ചേർന്ന സമൂഹം കേരളത്തിൽ വേരോടിയത് ഇത്തരം പ്രാക്തന ചിന്തകൾ വിട്ടുപിരിയാതെ അടിമനസ്സിൽ അട്ടിയടുക്കപ്പെട്ടതുകൊണ്ടാണ്. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പ്രതിപക്ഷത്തുള്ളത്തോ തോറ്റു പോയതോ ആയ പാർട്ടിയിൽ നിന്നുള്ളവർ ഭരണകൂടത്തിന്റെ ഭാഗമാകാറുണ്ട് എന്നത് മലയാളിയെ സംബന്ധിച്ച് വിദൂരഭാവിയിൽ പോലും ചിന്തിയ്ക്കാൻ പറ്റാത്ത കാര്യമാണ്.

വോട്ടിങ് എന്നത് അച്ചടക്കത്തോടെ നടക്കണം എന്ന നിർബ്ബന്ധബുദ്ധി ഒരു വിരോധാഭാസമായി നിലകൊള്ളുന്നു. പൊലീസ് മാത്രമല്ല പട്ടാളവും രംഗത്തിറങ്ങാറുണ്ട് വോട്ടിങ് വേളയിൽ. 

വോട്ടിങ് എന്നത് അച്ചടക്കത്തോടെ നടക്കണം എന്ന നിർബ്ബന്ധബുദ്ധി ഒരു വിരോധാഭാസമായി നിലകൊള്ളുന്നു. പൊലീസ് മാത്രമല്ല പട്ടാളവും രംഗത്തിറങ്ങാറുണ്ട് വോട്ടിങ് വേളയിൽ. മറ്റ് ക്രമസമാധാനപരിപാലനത്തിനായി പട്ടാളമെത്തുന്നത് സ്വപ്നത്തിൽപ്പോലും അംഗീകരിക്കാത്തവർ വോട്ടിങ് എന്നത് അച്ചട്ടായിരിക്കണമെന്ന് ശഠിയ്ക്കുന്നുണ്ട്. പൗരബോധത്തിന്റെ ഉദാത്ത ഉദാഹരണമൊന്നുമല്ലിത്. വർധിച്ചു വരുന്ന തെരുവുനായക്കളെ പിടികൂടാനോ ഒതുക്കാനോ ക്രമീകരണങ്ങൾ നടപ്പിലാക്കാൻ തെല്ലും താൽപ്പര്യമില്ലാത്ത ഭരണവ്യവസ്ഥയാണ് തെരഞ്ഞെടുപ്പിൽ തികഞ്ഞ അച്ചടക്കം പ്രാവർത്തികമാക്കാൻ വ്യഗ്രത കാണിയ്ക്കുന്നത്. മാലിന്യം കൈകാര്യം ചെയ്യുന്നതിനു ഒരു സംസ്ഥാന വ്യവസ്ഥ രൂപീകരിച്ചിട്ടില്ല എങ്കിലും വോട്ടിങ് എന്നതിൽ പൊതുജനങ്ങളും ഭരണകൂടവും ഗംഭീരമായ മാനസികോർജ്ജമാണ് സമർപ്പിച്ചിട്ടുള്ളത്.

ഇത്രയധികം സമ്മിശ്രണങ്ങളും പരസ്പര വിലയനങ്ങളും ഉൾച്ചേർന്ന ഒരു തെരഞ്ഞെടുപ്പ് കേരളത്തിൽ ആദ്യമായാണെന്ന് തോന്നുന്നു. പക്ഷേ അസംബ്ലിയിലും മന്ത്രിസഭയിലും പൂർണമായും ജനങ്ങൾ തെരഞ്ഞെടുത്ത് വിട്ടവർ തന്നെയാണ് വരാൻ പോകുന്നത്. ജനാധിപത്യത്തിന്ഒന്നും സംഭവിച്ചിട്ടില്ല.

Bottom of Form